കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. നുണ പറയലാണ് സതീശന്റെ പണി. ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ നൽകുമെന്ന് പരസ്യമായി പറഞ്ഞു. സതീശൻ ഒരക്ഷരം പറഞ്ഞോ.
കെ.എം.ഷാജി എവിടെ മത്സരിച്ചാലും വർഗീയത മാത്രമേ പറയൂ. ഷാജി വർഗീയവാദത്തിന്റെ മുഖമുദ്രയാണെന്നും എം.വി.ഗോവിന്ദൻ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരായ സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ് ശുദ്ധ അസംബന്ധവു മറ്റൊരു കളവാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസിനെ ശക്തമായി എതിര്‍ക്കുന്നത് സിപിഎമ്മാണ്. ആര്‍എസ്എസുമായി ബന്ധമുള്ള പാര്‍ട്ടി യുഡിഎഫാണ്. നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിച്ചത് സിപിഎമ്മാണ്. വോട്ട് കണക്ക് നോക്കിയാൽ ആരാണ് ബിജെപിയെ ജയിപ്പിച്ചതെന്ന് മനസിലാകുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.